Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Injured

Thiruvananthapuram

കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി മൂന്നുപേര്‍ക്കു പരിക്ക്

നേമം: പാപ്പനംകോട് ഡിപ്പോയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ആറിനു നഗരത്തിലേയ്ക്ക് പുറപ്പെട്ട ഇലക്ട്രിക്ക് ബസ് ലോട്ടറി കടയിലേയ്ക്ക് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്.

കരമന-കളിയിക്കാവിള റോഡില്‍ പാപ്പനംകോട് ജംഗ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചു തകര്‍ത്താണ് ബസ് ലക്ഷ്മി ലക്കി സെൻഖറിലേക്ക് ഇടിച്ചുകയറിയത്. ലോട്ടറി കടയിലെ ജീവനക്കാരന്‍ നെയ്യാറ്റിന്‍കര സ്വദേശി സുദര്‍ശനന്‍ (64) , ബസ് ഡ്രൈവര്‍ ശാന്തിലാല്‍ (45), കണ്ടക്ടർ ജയശ്രീ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബസിനകത്തുണ്ടായ വീഴ്ചയിലാണ് കണ്ടക്ടര്‍ക്കു പരിക്കേറ്റത്. അപകടസ്ഥലത്തിനു സമീപം പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ പാമാംകോട് സ്വദേശി ഉദയന്‍ കഷ്ടിച്ചാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. അപകട സമയത്ത് അതുവഴി കടന്നുപോയ ബൈക്ക് യാത്രികനും കഷ്ടിച്ചാണു രക്ഷപ്പെട്ടത്.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്‌കൂട്ടറും ബസിനടിയില്‍പ്പെട്ട് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുനില കെട്ടിടത്തിന്‍റെ മുന്‍ഭാഗവും ബസിന്‍റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. ബസില്‍ യാത്രക്കാർ ആരുമില്ലാതിരുന്നതു വലിയ അപകടം ഒഴിവാക്കി. കെഎസ്ആര്‍ടിസിയിലെ വര്‍ക്‌ഷോപ്പ് വാഹനം കൊണ്ടുവന്നുകെട്ടി വലിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനത്തെ സംഭവ സ്ഥലത്തുനിന്നു മാറ്റിയത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിപ്പോയില്‍നിന്നും ബസ് അമിത വേഗത്തിലാണ് റോഡിലേയ്ക്ക് പ്രവേശിച്ചതെന്നു ദൃസാക്ഷികള്‍ പറഞ്ഞു. കരമന പോലീസ് കേസെടുത്തു.

District News

വഴിയാത്രികയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

കരിന്തളം: കൊല്ലംപാറയിൽ വഴിയാത്രികയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.


റോഡ് മുറിച്ചുകടക്കുകയായിരുന്ന ലോട്ടറി വില്പനക്കാരി കരിന്തളം തോളേനിയിലെ രമണി (50), സ്കൂട്ടർ യാത്രക്കാരായ കരിന്തളത്തെ വിമുക്തഭടൻ നാരായണൻ, റിട്ട. പോസ്റ്റുമാൻ ചിമ്മത്തോട്ടിലെ കുഞ്ഞിക്കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രമണിയെ മംഗളൂരുവിലെയും മറ്റു രണ്ടുപേരെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

National

അസമിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, ബിജെപി നേതാവിന്‍റെ കുടുംബ വീടിന് തീയിട്ടു

ന്യൂഡൽഹി: അസമിൽ വെസ്റ്റ് കർബി ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിജെപി നേതാവിന്‍റെ കുടുംബ വീടിന് തീയിട്ടു. കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാംഗിന്‍റെ കുടുംബ വീടിനാണ് തീയിട്ടത്.

ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനായി നിരാഹാരം അനുഷ്ഠിച്ചവരെ നീക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

District News

ശാസ്‌താംകോട്ടയിൽ തെരുവുനായ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

ശാസ്താംകോട്ട: തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയവർക്ക് നേരെയും നായ പാഞ്ഞടു ത്തെങ്കിലും ഇവർ സമീപത്തെ വീട്ടിലേക്ക് ഓടി കയറി ഗേറ്റ് അടച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
ശാസ്താംകോട്ട മനക്കര അനുഭവനത്തിൽ രാധാമണി( 60 )യെ ആണ് ആദ്യം തെരുവുനായ ആക്രമിച്ചത്.


വീട്ടിൽ നിന്നും തൊട്ടടുത്ത അയൽ വീട്ടിലേക്ക് കയറിയ സമയം നായ കുരച്ചുകൊണ്ട് ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. മറിഞ്ഞുവീണ രാധാമണിയുടെ വലത് കാലിന്‍റെ പാദത്തിലും ഇടതുകാലിലും നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവ് ഉണ്ടായി.


വീഴ്ചയിൽ കാലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്.തുടർന്ന് മനക്കര കുഴിയിൽ കിഴക്കതിൽ ഉദയ ഭവനത്തിൽ ഷീബ, ബിഎസ്‌സി നഴ്സിംഗ് വിദ്യാർഥി മഠത്തിൽ പടിഞ്ഞാറ്റതിൽ നസീന സുൽത്താന എന്നിവർക്കും കടിയേറ്റു.

 

Latest News

Corehub Up