National
ന്യൂഡൽഹി: അസമിൽ വെസ്റ്റ് കർബി ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു. കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാംഗിന്റെ കുടുംബ വീടിനാണ് തീയിട്ടത്.
ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനായി നിരാഹാരം അനുഷ്ഠിച്ചവരെ നീക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
District News
ശാസ്താംകോട്ട: തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയവർക്ക് നേരെയും നായ പാഞ്ഞടു ത്തെങ്കിലും ഇവർ സമീപത്തെ വീട്ടിലേക്ക് ഓടി കയറി ഗേറ്റ് അടച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
ശാസ്താംകോട്ട മനക്കര അനുഭവനത്തിൽ രാധാമണി( 60 )യെ ആണ് ആദ്യം തെരുവുനായ ആക്രമിച്ചത്.
വീട്ടിൽ നിന്നും തൊട്ടടുത്ത അയൽ വീട്ടിലേക്ക് കയറിയ സമയം നായ കുരച്ചുകൊണ്ട് ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. മറിഞ്ഞുവീണ രാധാമണിയുടെ വലത് കാലിന്റെ പാദത്തിലും ഇടതുകാലിലും നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവ് ഉണ്ടായി.
വീഴ്ചയിൽ കാലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്.തുടർന്ന് മനക്കര കുഴിയിൽ കിഴക്കതിൽ ഉദയ ഭവനത്തിൽ ഷീബ, ബിഎസ്സി നഴ്സിംഗ് വിദ്യാർഥി മഠത്തിൽ പടിഞ്ഞാറ്റതിൽ നസീന സുൽത്താന എന്നിവർക്കും കടിയേറ്റു.